Showing posts with label 4.ശിവസ്തോത്രങ്ങള്‍. Show all posts
Showing posts with label 4.ശിവസ്തോത്രങ്ങള്‍. Show all posts

Sunday, July 12, 2009

Sadasiva Darsanam സദാശിവദര്‍ശനം

മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങു മെങ്ങുമില്ലനല്ലമങ്ഗളം. 1

കളംകറുത്തകൊണ്ടലുണ്ടിരുണ്ടകൊണ്ടകണ്ടെഴും
കളങ്കമുണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാ‍ന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്നകുഞ്ജരം. 2

’അരം’ തിളച്ചുപൊങ്ങുമാടലാഴിനീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞുനിന്ന നീ
ചുരന്നചുഴവും ചൊഴിഞ്ഞിടുന്ന സുക്തികണ്ടുക-
ണ്ടിരന്നുനിന്നിതെന്മുടടിക്കുചുടുമീശനേ! 3

ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നുകൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നുരണ്ടുകന്ദുകം
മനംകവിഞ്ഞുമാറിയാടുമങ്ങുമണ്ണോടെണ്ണുമീ-
ജനംനിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4

ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയെങ്ങുമിങ്ങു
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കി‍ല്‍ നീ. 5

നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കുദൈവമില്ല പൊന്വിനളക്കിളയ്ക്കുമാഴിയേ
മനംതുടങ്ങിയെണ്ണുമെണ്ണുമെണ്ണമൊക്കെനെക്കിനക്കിടും
കനംകുറഞ്ഞമേനിയേ കനിഞ്ഞുവന്ന കന്നലേ. 6

നിലംനിലിമ്പരാറുപാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലംവിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്കകണ്ടു ചഞ്ചലപ്പെടും മുഖംമലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞുകൂറു നീ. 7

കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞുവിണ്ണിലന്നുമിന്നുമൊന്നിരുന്നുമിന്നിടും
മണംകലര്‍ന്നണമേനിയേതതിന്നു നീ മലര്‍ന്നി ടും
മണിക്കു മാനമില്ല മല്ലിടുന്നൊരല്ലുമില്ലതില്‍. 8

ഇതില്‍കിടന്നു കേണുവാണു നാള്‍കഴിഞ്ഞിടുന്നനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം
മതിക്കൊഴുന്നണിഞ്ഞിടുന്നമന്നവാ, കനിഞ്ഞുമു-
ന്മതിക്കുടംകവിഞ്ഞു പായുമാറു ചൂടിയാടുനീ. 9

അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ 10

Kolateeresa Stavam - കോലതീരേശസ്തവം

കാലശ്രയമെന്നായണയുന്നോര്ക്കരനുകുലന്ശ‍
ഫാലാക്ഷനധര്മി്ഷ്ഠരിലേറ്റം പ്രതികുലന്ു‍
പാലിക്കണമെന്നെപ്പരിചോടിന്നു കൂളത്തൂര്‍
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. 1

ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലില്വാാഴും പരമേശന്‍‍. 2

സര്വ്വുശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
ക്കിവ്വാറൊരുരുപം ഭജനത്തിന്നുധരിപ്പോന്‍
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍. ‍ 3

ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകുടാതപഥത്തിങ്കലണഞ്ഞാല്‍
ആലാക്കീലുടന്‍ സന്മലതിതോന്നിക്കുകെനിക്കെ‍ന്‍-
കോലത്തുകരക്കൊവിലില്‍ വാഴും പരമേശന്‍‍. 4

കൈകാല്മുരതലാമെന്നുടെയങ്ഗങ്ഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കര്മതമൊഴിഞ്ഞങ്ങവിവേകാ‍ല്‍
വയ്യാത്തതു ചെയാന്‍ തുനിയാതാക്കുകവേണം
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 5

രോഗാദികളെല്ലാമൊഴിവാക്കീടുകവേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കന്പൊ,ടു ശംഭോ!
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 6

ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നി‍ല്‍
ദുരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 7

ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്്‍ പൊറുത്തെന്‍-
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിന്പണദമോര്ക്കാായ്വംരണം മേ
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 8

ധാതാവിനുമാമധവനും കുടിയമേയം
വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാം‍ന്‍?
ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേ‍ന്‍
കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ! 9

മാലുണ്ടതുരയ്പ്പാ ‍ന്‍ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരര്ഥലധ്വനിയാണെന്റെ പുലമ്പ‍ല്‍
ആലംബനമാമെങ്കിലുമാമ്ബാ്സമമിന്നെ‍ന്‍-
കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍‍. 10

Prapancha Srishti പ്രപഞ്ചസൃഷ്ടി (ശിവസ്തവം)

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി-
ഞ്ഞവിടെയിരുന്നു കണ്ടറിയ്യ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! 1

അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴിമീ-
പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം. 2

അരുളിലണഞ്ഞിരുള്ത്തിങര മുഴങ്ങിയെഴുന്ന കുളു‍ര്‍-
ന്നുരുമിഴി നാവിലമ്മണമുണര്‍ന്ന തൊടും പിരിയും
അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞവരും
ദുരിതസമുദ്രമിമ്പതിലെങ്ങു നമുക്കു ശിവ? 3

ശിവ ! ശിവ ! മാത്രയില്‍ പലതരം ചിതറുന്നു വെളി-
ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-
ശിവ ! ഭഗവാനെയും ചിതരുമാറു തികഞ്ഞു വരു –
ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ! 4

അലയുമിതൊക്കെയും കപടനാടകമെന്നറിയും-
നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കു ക നീ;
തലയിലെഴും തരങ്ഗ്നിര തള്ളി നിറഞ്ഞുമറ-
ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം? 5

ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും
മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;
ജനനമെടുത്തുഞാനിതുകളില്‍ പലതായി വല-
ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം. 6

അപരമിതൊക്കെയും പരിചയിക്കുമതിങ്കിലിരു-
ന്നപജയമാണഞ്ഞതിതു കണ്ടറി നീ മനമേ !
ജപപടമങ്ഗണമാമിതിലിരുന്നു ജപിക്കുകിലി-
ങ്ങുപരതി വന്നുചേരുമകതരിലൊരിമ്പമതാം. 7

അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-
പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
മതി കതിരോടു മണ്ണൊളി നിയത്തനിലന്‍ ജലവും
പതിയുടെ രുപമെന്നിഹ നമിച്ചുപദം പണിയാം. 8

പണിപലതായ് വരുന്ന കനകത്തിലിരുന്നതുപോ-
ലണിമിഴികൊണ്ടു നിര്‍മ്മിതതമിതൊക്കെയുമദ്ഭു തമാം
അണിയണമെന്നെ നിന്തിരുവടിക്കടിയന്മതലരാ-
മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ! 9

കടലിലെഴും തരങ്ഗ്നിരപോലെ കലങ്ങിവരു-
ന്നിടനുതനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍
ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
കുടമുടയുന്നതിന്നകമെടുത്തരുളീടണമേ! 10

Mananaateeatm മനനാതീതം / വൈരാഗ്യദശകം

കരുങ്കുഴലിമാരൊടുകലന്നുരുകിയപ്പു-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു
പെരുംകരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1

മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മതടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നു കളയായ്‌വതിനടുത്തേ‍ന്‍ 2

അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു? 3

അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയകണ്ണും
വിളങ്ങിവിളയാടിനടകൊള്ളുമിവരോടി-
മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4

വളഞ്ഞു വലകെട്ടിമദനപ്പുലയനുള്ളും-
കളഞ്ഞതിലകപ്പറവ വീണു വലയുന്നു
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയിന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5

ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6

ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ! 7

’ഇണ’ങ്ങണമെനിക്കുരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു
പിണഞ്ഞു പുണരും പെരിയപേയടിയോടെ പോയ് 8
മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.

മുറയ്ക്കു മുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്കൊടി ചെറുത്തടിയിലാക്കി 9
മറുത്തുവിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്.

അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊ‍ന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കുരുതനംഗരിപുവേ! നീ. 10

Ardhanareeswara Stavam അര്‍ദ്ധനാരീശ്വരസ്തവം

അയ്യോയീവെയില്കൊനണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിനു കാണ്കിൊലൊരു‌ന്‍
കാരുണ്യവാനാരഹോ!
പയ്യാര്ന്നീരജനമാഴിയി‍‍ല്‍ പതിവതി –
ന്മുന്നേ, പരന്നൂഴിയി‍‍ല്‍
പെയ്യാ‍റാകണമേ ഘനാംബു, കൃപയാ
ഗംഗാനദീധാമമേ! 1

നാടുംകാടുംമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വറ–
ണ്ടീടുന്നതും നിത്യവും.
തേടും ഞങ്ങളുമുള്ളുനൊന്തുതിരിയും
പാടും പരീക്ഷിച്ചു നി –
ന്നീടും നായകനെന്തു നന്മയരുളാ-
യ്‌വാനര്‍ദ്ധനാരീശ്വരാ? 2

ഊട്ടിത്തീറ്റിവളര്ത്തു മുമ്പര്താടിനീ-
നാഥന്നുമിപ്പോളുയി‍‍ര്‍ -
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെന്ത-
യ്യോ കുഴപ്പത്തിലായ്,
നാട്ടി‍ല്കുണ്ടതശേഷവും ബത നശി
ച്ചീടുന്നതും കണ്ടുനീ
മുട്ടി‍‍ല്‍ തന്നെയിരുന്നിടുന്നു, മുറയോ?
മുളര്‍ദ്ധ നാരീശ്വരാ! 3

ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോര്ത്തീ ലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവ-
നെന്നോര്‍ത്തി രുന്നോരിലീ-
ക്രുരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
കൂറര്‍ദ്ധനാരീശ്വരാ! 4

മുപ്പരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
ചൊ‌ല്പ്പൊടങ്ങുമപ്പു ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിന്‍-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരര്‍ദ്ധനാരീശ്വരാ! 5

Saturday, July 11, 2009

shivaprasada panchakam ശിവപ്രസാദപഞ്ചകം

1
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!

2
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

3
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.

4
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.

5
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.

Pindanandi പിണ്ഡനന്ദി

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!

മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!

കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!

നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!

രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!

അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

എന്‍‌ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!

എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!

Indriya Vairagyam - ഇന്ദ്രിയ വൈരാഗ്യം

നാദം കടന്നു നടുവേവിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീ‍ര്‍ക്ക ശംഭോ! 1

കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍-
പ്രാണന്വെണടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നി‍ന്‍-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 2

ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കി‍ല്‍
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണപ്പുവെയിലോടു വിളങ്ങിടും നിന്‍-
പോക്കല്പ്പൊപലിഞ്ഞിടുവതിന്നരുളീടു ശംഭോ! 3

തണ്ണീരുമന്നവുമറിഞ്ഞുതരുന്ന നിന്മെയ്
വെണ്ണീറണിഞ്ഞുവിലസുന്നതിനെന്തു ബന്ധം?
മണ്ണീന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭുതി ശംഭോ! 4

നാവിന്നെഴുന്നനഴകക്കടലില്‍ക്കിടന്നു
ജീവന്‍ തളര്‍ന്നു ശിവമേ! കരചേര്‍ത്തിയടേണം
ഗോവിന്ദനും നയനപങ്കജമിട്ടുകുപ്പി
മേവുന്നു, നിന്മകഹിമയാരറിയുന്നു ശംഭോ! 5

നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരില്‍ കിടന്നലയുമെ‍ന്‍ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 6

നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവന്‍ വിടുമ്പൊഴതില്നിീന്നു തെളിഞ്ഞിടും പി‍ന്‍
നാവിന്നു ഭുഷണമിതെന്നി നമുക്കു വേണ്ടാ. 7

കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പോഴെങ്ങനെ ശിവ തിരുമെയ് നിനപ്പൂ? 8

ചിന്തിച്ചിടുന്നു ശിവമേ! ചെരുപൈതലെമെന്‍
ചിന്തയ്ക്കുു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങുനിന്നുഴറിയാലൊരു സാധ്യമയ്യോ! 9

അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു് നീയെ‍ന്‍-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍
കയ്യൊന്നു തന്നു കരയേറ്റണ്മെന്നെയിന്നീ-
പൊയ്യിങ്കില്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്. 10

Chijjada Chintanam ചിജ്ജഡ ചിന്തനം

ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടുനീരനലാദികളും
കെടുമാറു കിളര്‍ന്നുകവരുന്നൊരു നി‍ന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം. 1

ഇടണേയിരുകണ്മുനനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2

നിലമോടു നെരുപ്പുനിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി ന‍ല്‍കുക നി‍ന്‍-
നിലയിന്നിതുതന്നെ നമുക്കു മതി. 3

മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം. 4

അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ !
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ. 6

അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ !
കരളേ, കരളിങ്കിലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ ! 7

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്ഭുതമാം. 8

പുതുമാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ. 9

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാ‍ര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ. 10

Kundalini Pattu കുണ്ഡലിനിപ്പാട്ട്

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു...
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!

തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!

ആയിരം കോടി അനന്തന്‍ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!

ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!

പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!

പൂമണക്കുംകുഴലാളകം‌പൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!

നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!

പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!

കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!

വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു‌‌-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!

എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!

ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌-
ളെല്ലയിലേറി നിന്നാടു പാമ്പേ!

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!

നാടും നഗരവുമൊന്നായ് നാവില്‍നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!

പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!

ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ!