മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങു മെങ്ങുമില്ലനല്ലമങ്ഗളം. 1
കളംകറുത്തകൊണ്ടലുണ്ടിരുണ്ടകൊണ്ടകണ്ടെഴും
കളങ്കമുണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്നകുഞ്ജരം. 2
’അരം’ തിളച്ചുപൊങ്ങുമാടലാഴിനീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞുനിന്ന നീ
ചുരന്നചുഴവും ചൊഴിഞ്ഞിടുന്ന സുക്തികണ്ടുക-
ണ്ടിരന്നുനിന്നിതെന്മുടടിക്കുചുടുമീശനേ! 3
ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നുകൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നുരണ്ടുകന്ദുകം
മനംകവിഞ്ഞുമാറിയാടുമങ്ങുമണ്ണോടെണ്ണുമീ-
ജനംനിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4
ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയെങ്ങുമിങ്ങു
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ. 5
നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കുദൈവമില്ല പൊന്വിനളക്കിളയ്ക്കുമാഴിയേ
മനംതുടങ്ങിയെണ്ണുമെണ്ണുമെണ്ണമൊക്കെനെക്കിനക്കിടും
കനംകുറഞ്ഞമേനിയേ കനിഞ്ഞുവന്ന കന്നലേ. 6
നിലംനിലിമ്പരാറുപാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലംവിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്കകണ്ടു ചഞ്ചലപ്പെടും മുഖംമലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞുകൂറു നീ. 7
കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞുവിണ്ണിലന്നുമിന്നുമൊന്നിരുന്നുമിന്നിടും
മണംകലര്‍ന്നണമേനിയേതതിന്നു നീ മലര്‍ന്നി ടും
മണിക്കു മാനമില്ല മല്ലിടുന്നൊരല്ലുമില്ലതില്‍. 8
ഇതില്‍കിടന്നു കേണുവാണു നാള്‍കഴിഞ്ഞിടുന്നനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം
മതിക്കൊഴുന്നണിഞ്ഞിടുന്നമന്നവാ, കനിഞ്ഞുമു-
ന്മതിക്കുടംകവിഞ്ഞു പായുമാറു ചൂടിയാടുനീ. 9
അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ 10
Showing posts with label സദാശിവദര്‍ശനം. Show all posts
Showing posts with label സദാശിവദര്‍ശനം. Show all posts
Sunday, July 12, 2009
Subscribe to:
Posts (Atom)