Saturday, July 11, 2009

Indriya Vairagyam - ഇന്ദ്രിയ വൈരാഗ്യം

നാദം കടന്നു നടുവേവിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ലടിയനുണ്ടിതു തീ‍ര്‍ക്ക ശംഭോ! 1

കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍-
പ്രാണന്വെണടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നി‍ന്‍-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ! 2

ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കി‍ല്‍
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണപ്പുവെയിലോടു വിളങ്ങിടും നിന്‍-
പോക്കല്പ്പൊപലിഞ്ഞിടുവതിന്നരുളീടു ശംഭോ! 3

തണ്ണീരുമന്നവുമറിഞ്ഞുതരുന്ന നിന്മെയ്
വെണ്ണീറണിഞ്ഞുവിലസുന്നതിനെന്തു ബന്ധം?
മണ്ണീന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭുതി ശംഭോ! 4

നാവിന്നെഴുന്നനഴകക്കടലില്‍ക്കിടന്നു
ജീവന്‍ തളര്‍ന്നു ശിവമേ! കരചേര്‍ത്തിയടേണം
ഗോവിന്ദനും നയനപങ്കജമിട്ടുകുപ്പി
മേവുന്നു, നിന്മകഹിമയാരറിയുന്നു ശംഭോ! 5

നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരില്‍ കിടന്നലയുമെ‍ന്‍ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ! 6

നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവന്‍ വിടുമ്പൊഴതില്നിീന്നു തെളിഞ്ഞിടും പി‍ന്‍
നാവിന്നു ഭുഷണമിതെന്നി നമുക്കു വേണ്ടാ. 7

കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പോഴെങ്ങനെ ശിവ തിരുമെയ് നിനപ്പൂ? 8

ചിന്തിച്ചിടുന്നു ശിവമേ! ചെരുപൈതലെമെന്‍
ചിന്തയ്ക്കുു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങുനിന്നുഴറിയാലൊരു സാധ്യമയ്യോ! 9

അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു് നീയെ‍ന്‍-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍
കയ്യൊന്നു തന്നു കരയേറ്റണ്മെന്നെയിന്നീ-
പൊയ്യിങ്കില്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്. 10

1 comment: